Sunday, December 12, 2010

അക്ഷരങ്ങള്‍ക്ക്..

മനസ്സിന്റെ കൈവഴികളില്‍ ഇപ്പോള്‍,
ഒന്ന് തൊടാവുന്ന അകലത്തില്‍
അക്ഷരങ്ങളുണ്ട്.
കണ്ണൊന്നു ചിമ്മിയാല്‍
നിറഭ്രമം ബാധിക്കാത്ത സ്വപ്നങ്ങളും,
നിരതെറ്റി യൊഴുകാന്‍ കൊതിയോടെ
കാത്തുനില്‍ക്കുന്ന തളക്രമങ്ങളും..
ഞാന്‍ സന്തോഷത്തിലാണ്.

ചുവപ്പിന്റെ വകഭേദങ്ങള്‍ ...

പ്രണയം അഗ്നിയായി പൂത്തൂ
ഞാന്‍ പുതുമയായി...
എന്നില്‍ പൂമയമായി...
ആ നിലാവിലെന്നില്‍ നാണ ചുവപ്പ് .
പ്രതിപക്ഷത്തിനും വിപ്ലവ ചുവപ്പ് .
പ്രണയം ജയിക്കട്ടെ.
പ്രണയം മാത്രം.

പൊട്ടിയുതിര്‍ന്ന കൈവലകള്‍ക്കൊപ്പം
പൊടിഞ്ഞ രക്തപൊട്ടുകള്‍ക്ക്
പ്രണയ ലഹരിയുടെ
ചെന്ഗ്ഗല്‍ ചുവപ്പ്.

വിശ്വാസത്തിന്റെ നിറവില്‍
നെറ്റിയിലൊരു സിന്ദൂര ചുവപ്പ്

ഒടുവില്‍ ശെരി തെറ്റുകള്‍ പറഞ്ഞു,
പ്രണയം പ്രിന്സിപലായി
ആര്‍ദ്രതയുടെ ചുവപ്പ് നടയില്‍
കുരുങ്ങിയ ഞാനെന്നും സസ്പെന്‍ഷന്‍nil.

നന്മ തിന്മകള്‍ അളന്നു ,
പ്രണയം രേഫെരിയായി
എനിക്കൊടുക്കം ചുവപ്പുകര്‍ഡും.

-പ്രണയം പോക്കിരികള്‍ക്കുല്ലതല്ല -




മനസ്സുകൊണ്ടളന്ന വഴിയകലങ്ങള്‍..



പാതി വഴി കടന്നിട്ടും
പതിയേ ഞാന്‍ പിന്തിരിഞ്ഞു
നടന്ന വഴിയകലങ്ങള്‍..
വിങ്ങലുകളായി ഉള്ളില്‍ നിറയുന്നു.
നടക്കാതെ പോയ ആ യാത്രകളെ,
എനിക്കായി കത്ത് നിന്ന കാഴ്ചകളെ,
ഞാന്‍ എന്ത് പറഞ്ഞു പറഞ്ഞാശ്വസിപ്പിക്കും?

Wednesday, February 17, 2010

സ്വപ്‌നങ്ങള്‍ ഉത്തരങ്ങളാണ്...




സ്വപ്‌നങ്ങള്‍ ഉത്തരങ്ങളാണ്
തിരസ്കരിക്കപെട്ട യഥാര്ത്യങ്ങള്‍ക്കുള്ള
മറുപടി.
നാളെയുട മോഹങ്ങളിലേക്ക്
ഒരു ചവിട്ടുപടി .

അമ്മയുടെ പാട്ടായി
നിലാവൊഴുകുന്ന രാവായി
ഒച്ചവയ്ക്കാതമരുന്ന തെങ്ങലുകല്‍ക്കൊപ്പം
എനിക്ക് കൊരിവരയ്ക്കുവാന്‍ എന്റെ കടലാസ്സു.
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

തുരക്കില്ലെന്നുരപ്പുള്ള വാതിലുകള്‍,
ഇരുകയ്യും നീട്ടി തുറക്കുന്ന സ്വപ്‌നങ്ങള്‍.
വളഞ്ഞു നിന്നിളിക്കുന്ന ചിന്ഹങ്ങളെ,
തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്ന സ്വപ്‌നങ്ങള്‍.

ഇരുട്ടിനെ വെളുപ്പിക്കാന്‍ സൂര്യനുന്ടെന്നോര്‍മിപ്പിച്ചു ,
തനുപ്പകട്ടന്‍ നിറമുള്ള പുതപ്പു നല്‍കി ,
കൊതുതിരി പുക ഒത്തു ശ്വസിച്ചു
ഞാനും എന്റെ സ്വപ്നങ്ങളും
ഏറെ സ്വപ്‌നങ്ങള്‍ കണ്ടു.

കറുത്ത അക്ഷരങ്ങള്‍ പകര്‍ന്നു തന്ന
നിറമുള്ള സ്വപ്‌നങ്ങള്‍ .
കറുപ്പില്‍ നിരമില്ലെന്നു പരാജവരെ പരിഹസിച്ചു
ഞാനും എന്റെ സ്വപ്നങ്ങളും
ഏറെ സ്വപ്‌നങ്ങള്‍ കണ്ടു.
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

അവന്‍ പറഞ്ഞത് ...




ഓര്‍മകളെ തുരുന്ഗില്‍ അടയ്ക്കുക
സ്വപ്നങ്ങളെ നാട് കടത്തുക"
പറയുന്നവന്‍ ഭ്രാന്തന്‍ തന്നെ ,
കവിയാവം സഹൃദയനും.
ജീവിതം ചതഞ്ഞരഞ്ഞവന്റെ
ഓര്‍മപെടുത്തല്‍.


"ജീവിതം തോല്പ്പിച്ചതല്
ഞാന്‍ തോറ്റു കൊടുത്തതാണ്"
ഇങ്ങനെ സമാധാനിച്ചു ,
കുറച്ചുകാലം സ്വയം പറ്റിച്ചു.

വാക്കുകള്‍ വേദനിപ്പിച്ചപ്പോഴും ,
വാക്കുകള്‍ അവനെ വിഷമിപ്പിച്ചില്ല.
വാക്കുകള്‍ക്ക് അവന്‍ വേരുക്കപെട്ടവനയിരുന്നില്ല .
അക്ഷരങ്ങള്‍ വരം നല്‍കി അവര്‍ അവനെ അനുഗ്രഹിച്ചു.
മുഷിഞ്ഞു നാറിയ മുറി മാത്രം
അവനായി സ്തോത്ര ഗീതങ്ങള്‍ പാടി.
അവനിലെ കവിയും കലാകാരനും
ആ നാലു ചുവര്കല്‍ക്കുള്ളില്‍ ഒതുങ്ങി .
"കാലം തിരിച്ചറിയുമ്പോള്‍ കവികള്‍ എതിഹസമാകുന്നു "
അവന്‍ പുലമ്പി കൊണ്ട്എയിരുന്നു.
അങ്ങനെ തോറ്റു തോറ്റു കൊടുത്തു
അവന്‍ ജീവിതം കവിതയാക്കി .

മാറ്റം




പെട്ടന്നൊരു ദിവസം അവള്‍ സന്തോഷിച്ചു .
അവളുടെ മനസ്സില്‍ മഴത്തുള്ളികള്‍ വീണു നനഞ്ഞു .
കടലിന്റെ നീലിമ കണ്ണില്‍ തിളങ്ങി.
എനിക്കെന്നോടു എന്തൊരു ഇഷ്ടം, പറഞ്ഞത് സുഹൃത്തിനോട്‌ .
എന്താണീ മാറ്റം ? എല്ലാവര്‍ക്ക്കും അത്ഭുതം.
എന്താവാം രഹസ്യം? തലകള്‍ പുകഞ്ഞു.
രഹസ്യമിതെയുല്ല് , അവള്‍ പറഞ്ഞു :
എനിക്ക് നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി.
ആ കണ്ണാടി ചിരിക്കു എന്തൊരു തിളക്കം?

രണ്ടു കണ്ണാടികള്‍ എനിക്കും വാങ്ങണം
എല്ലാരും അവരവരെ കാണട്ടെ.. ഞാനും!


Tuesday, February 2, 2010

ഒരു നിമിഷഅര്‍ദ്ധ ചിന്ത



കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയാണ്......
എന്റെ സമ്മതമില്ലാതെ .
ഒഴുകി അകലുന്നത് എനിക്ക് എന്നോടുള്ള ഇഷ്ടമാണ്.
ഒപ്പം ഞാന്‍ കാത്തു സൂക്ഷിച്ച പ്രതീക്ഷകളും.

Thursday, January 7, 2010

മയില്‍ പീലി പൂക്കുന്നേന്‍ നിനവിലെക്കദ്യമായി,
എന്തേ നിന്‍ മുഖം വിരുന്നു വന്നു?
ഒരു മാത്ര എങ്കിലും നിന്‍ മുഖം കാണുവാന്‍
എന്തേ എന്‍ മനം വിതുമ്പി നിന്നു?

നേര്‍ത്തൊരു നാണത്താല്‍ മുഖം കുനിചെന്നോട്
പൂന്തിങ്ങള്‍ എന്തേ ചിരിച്ചു ചൊല്ലി?
pഅത്യെഴുതിയന്‍ കവിതതന്‍ പുഞ്ചിരി
കണ്ടു ഞാന്‍ എന്തേ മുഖം കുനിച്ചു?

പൂത്ത കണികൊന്ന കണ്ണ് കവരുമ്പോള്‍ ,
ചുറ്റമ്പലത്തില്‍ പ്രദിക്ഷണം വയ്ക്കുമ്പോള്‍,
യാത്രയില്‍ എന്‍ മനം പാറി പറക്കുമ്പോള്‍ ,
ശ്രുതിയിട്ടു വീണ ഞാന്‍ മീടാന്‍ തുടങ്ങുമ്പോള്‍ ,
നൃത്ത ചുവടത്തില്‍ ലാസ്യം കലരുമ്പോള്‍,
എന്തേ ചൊല്ല്, എന്തേ കണ്ണാ..
എന്തേ നിന്‍ മുഖം വിരുന്നു വന്നു?

Sunday, August 2, 2009

എന്റെ കണ്ണാ..

മഴയായി നീ പെയ്തിറങ്ങുമ്പോള്‍
എന്നിലെ കണ്ണുനീര്‍ നീയായി
ഒഴുകുന്നു കണ്ണാ....

കനലായി എന്ന്‍ നെഞ്ഞിലെരിയുമ്പോള്‍
നിറയുന്ന നിശ്വാസംയെന്നില്‍
നീതന്നെ കണ്ണാ...

സിരകളില്‍ ചിന്തയായി നീ നിറയുമ്പോഴും
ഹൃദയത്തില്‍ തീങ്ങലായ്‌ നീ തന്നെ കണ്ണാ...

പറയുക- ഞാന്‍ എവിടെയാണ്?
ജീവിക്കാന്‍ ഭയമില്ലാതവരെ
മരണമെന്തു പേടിപ്പിക്കാന്‍?
നശിക്കാന്‍ ഭയമില്ലതവരെ
പ്രനയമെന്തു പഠിപ്പിക്കാന്‍?

എന്നിട്ടും നീ പഠിപ്പിച്ചു..
പ്രണയത്തിന്റെ മൂര്‍ധന്യം
ഭ്രാന്തിന്റെ വാതിലുകള്‍
വിടവാങ്ങലിന്റെ ഉന്മാദം
തിരിചെടുക്കലിന്റെ വേദന
അനന്തമായ നഷ്ടബോധം
ഈ ജന്മമോടുങ്ങും വരെ..........

Saturday, June 6, 2009

നിഷേടിക്കപെട്ട സ്നേഹം....

നഷ്‌ടമായ നിലാവ് പോലെ
നനഞ്ഞ പട്ടം പോലെ
നീറുന്ന നോവായി
കണ്കൊനില്‍ ഈറനായി
കിതയ്കുന്ന കനവായി
എന്നില്‍ പടരുമ്പോള്‍
നീ എവിടെയാണ്?
ഓ ,എന്നിലുണ്ടല്ലോ..
പക്ഷെ ഞാന്‍ , ഞാന്‍ എവിടെയാണ്?
നിന്നിലെ ഇല്ലല്ലോ.....!

Sunday, April 5, 2009

ഓര്‍മ്മകള്‍ നീട്ടുന്ന ഏകാന്തതയ്ക്ക് ,
സ്വപ്‌നങ്ങള്‍ ചിതറിയ സായാഹ്നങ്ങള്‍ക്ക്‌ ,
കാറ്റ് ഏറ്റു മയങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍ക്ക്,
ചിന്തകള്‍ വിറങ്ങലിച്ച ചിതയിലേക്ക്
എന്നെ ഞാന്‍ നല്കുന്നു.
- അവയെങ്കിലും തിരസ്കരിക്കാതിരിക്കട്ടെ-
പുഴയോട് കടലിനെ കുറിച്ചു
പറയുന്നതു പോലെ
പ്രണയത്തെ കുരിചെന്നോട്
നീ പറഞ്ഞു.
എന്നിലെ പ്രണയം കടലായി
നിരഞ്ഞപോള്‍
പറയാത്ത കഥയിലെ പുഴയായി
നീ മാറിയതെന്തിനു?